Monday 27 July 2009

വെരുക്

ഓര്‍മയില്‍ കാടുള്ള
ഒരു ജന്തുവിനെ ഓര്‍ക്കുന്നു.
കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി
കാലങ്ങള്‍ കവച്ചുവെച്ചു
അത് വരും.
ഋതുക്കള്‍ വരച്ച ജലച്ചായ ചിത്രങ്ങളില്‍
ഒരുപക്ഷെ
മൊട്ടിനുള്ളില്‍ നിന്നും
വിടരാന്‍ തുടങ്ങുന്ന
പൂവിന്റെ കുഞ്ഞു ഉറക്കത്തില്‍
അത് മുഖം ചേര്‍ക്കും.
ഇരുളില്‍ പല്ലുകള്‍ മുളച്ച
ശരീരവുമായി കുടിപാര്‍ക്കും.

സൈരന്ദ്രിയിലെക്കോ
ഗംഗയിലേക്കോ പോകുന്ന കൈവഴിയില്‍.g
ഘന ശ്യ്ത്യത്തിന്റെ കൊടുമുടിയില്‍.
നിലാവിന്റെ മഞ്ഞ പ്രിസത്തില്‍.

കാട് നിറയെ അതിന്റെ മണം പൂക്കുന്നു.
അതില്‍ അപ്പോള്‍ മാത്രം
വിടര്‍ന്ന പൂവിന്റെ പരാഗം.
ഉരിയാത്ത തോലുടുപ്പ് നിറയെ
അറുത്തു മാറ്റപ്പെട്ട ഇലഞ്ഞരമ്പിന്റെ ചുന.
ലവനശരീരത്തിന്റെ സുഷിരങ്ങളില്‍
വീണ്ടും വീണ്ടും സ്രവിക്കുന്നു
ഉടല്പ്പുന്നിന്റെ ചലം

ഒട്ടും അനുസരണയില്ലാത്ത ഒരു മൃഗത്തെ
നീ എന്തിനാണ് മെരുക്കിയെടുത്തത്?

അതിനെ
അതിന്റെ കാട്ടില്‍ ഉപേക്ഷിക്കുക.

1 comment:

udayips said...

മുന്‍ കവിതപോലെ എത്തിയില്ലട്ടോ .....